ചലച്ചിത്രം

കൃഷ്ണമൃഗവേട്ട: സല്‍മാന്‍ ഖാന്റെ അപ്പീല്‍ ഇന്ന് കോടതിയില്‍,താരം ഹാജരാകും   

സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപ്പീല്‍ ഇന്ന് ജോധ്പൂര്‍ സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ ജോധ്പൂര്‍ വിചാരണക്കോടതി അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞ സല്‍മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ജാമ്യം ലഭിച്ച് ഒരുമാസത്തിനു ശേഷമാണ് സല്‍മാന്റെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്. 

ഇന്ന് കോടതിയില്‍ ഹാജരാകാന്‍ സല്‍മാന്‍ ഇന്നലെതന്നെ ജോധ്പൂരിലെത്തി. ഇന്നലെ ഉച്ചയ്ക്ക് സഹോദരിക്കും സുഹൃത്തിനുമൊപ്പം ജോധ്പൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങിയ സല്‍മാന്റെ കൂടെ അഭിഭാഷകരും എത്തിയിട്ടുണ്ട്. 

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസിലാണ് സല്‍മാന് കോടതി തടവ് ശിക്ഷ വിധിച്ചത്. കേസില്‍ കൂട്ടുപ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നിവരെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണു കന്‍കാനി ഗ്രാമത്തിനു സമീപം ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, അറസ്റ്റ്

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും