ചലച്ചിത്രം

കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ കുതിര കൊടുത്ത പണി; നിവിന്‍ പോളി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിവിന്‍ പോളി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ പതിനൊന്നിന് തീയേറ്ററുകളില്‍ എത്തും. ജന്മദിനത്തില്‍ റിലീസാവുന്ന ചിത്രം കോടികള്‍ കൊയ്യുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടല്‍. കൊച്ചുണ്ണിയാകാന്‍ നീണ്ടനാളത്തെ തയാറെടുപ്പുകളാണ് നിവിന്‍ നടത്തിയത്. സാഹസികമായ ഒരുപാട് സീനുകള്‍ ഷൂട്ട് ചെയ്യേണ്ടി വന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി.  ഇപ്പോഴിതാ ചിത്രത്തിനായി വേണ്ടി വന്ന സാഹസികമായ കുതിര സവാരിയെക്കുറിച്ച് നിവിന്‍ പറയുന്നതിങ്ങനെ:

'സാധാരണഗതിയില്‍ സിനിമയില്‍ കുതിര സവാരി ആവശ്യമായി വരുമ്പോള്‍ ഒരു കുതിരയെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് അഭിനേതാവുമായി ഇണക്കുകയാണ് ചെയ്യുക. ചിത്രീകരണം തീരുന്നത് വരെ ആ കുതിരയെ തന്നെയാവും കുതിരസവാരി രംഗങ്ങള്‍ക്കായി ഉപയോഗിക്കുക. എന്നാല്‍ കൊച്ചുണ്ണിയുടെ കാര്യത്തില്‍ അതായിരുന്നില്ല അവസ്ഥ. ലൊക്കേഷനുകള്‍ തോറും കുതിരയെ കൊണ്ടു പോകുന്നത് പ്രയാസകരമായിരുന്നു. അത് കൊണ്ട് തന്നെ പല കുതിരകളെയാണ് സവാരിക്കായി ഉപയോഗിക്കേണ്ടി വന്നത്. രണ്ട് തവണ കുതിര എന്നെ കുടഞ്ഞെറിഞ്ഞിട്ട് വരെയുണ്ട് നിവിന്‍ പറയുന്നു..'

കുറച്ചുനാളുകള്‍ക്ക് മുമ്പ് ഈ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തില്‍ നിവിന്‍ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചെന്നാണ് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കണ്ടവരുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ