ചലച്ചിത്രം

കുളു- മണാലിയിലെ മഴയില്‍ കുടുങ്ങി നടന്‍ കാര്‍ത്തിയും: താന്‍ സുരക്ഷിതനെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

നത്ത മഴയില്‍ കുളു-മണാലിയില്‍ കുടുങ്ങിയവരില്‍ തമിഴ് നടന്‍ കാര്‍ത്തിയും സംഘവും. ദേവ് എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായാണ് കാര്‍ത്തിയും സംഘവും മണാലിയിലേക്ക് എത്തിയത്. എന്നാല്‍ കനത്ത മഴയില്‍ ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് കാര്‍ത്തിയും സംഘവും കുടുങ്ങുകയായിരുന്നു. ഇന്നലെ രാത്രിയോടെ താരം ചെന്നൈയിലെത്തി. താന്‍ സുരക്ഷിതനാണെന്ന് കാര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. 

മൂന്ന് ദിവസം മുന്‍പാണ് കാര്‍ത്തി ഷൂട്ടിനായി മണാലിയില്‍ എത്തിയത്. ആറ് ദിവസം മുന്‍പേ ദേവ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മണാലിയിലെത്തിയിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം റോഡ് ഗതാഗതം തടസപ്പെട്ടതോടെ മണിക്കൂറുകളോളം താരം റോഡില്‍ കുടുങ്ങി കിടന്നു. റോഡുകളും പാലങ്ങളും തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടത് കാരണം താരം ലൊക്കേഷനിലേക്കു പോവാതെ ചെന്നെയിലേക്ക് തിരിച്ചു. അഞ്ചു മണിക്കൂറോളം കാര്‍ത്തി റോഡില്‍ കുടുങ്ങി കിടന്നു.

അതേസമയം ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരുമടക്കം 140 പേര്‍ മലമുകളില്‍ കുടുങ്ങി കിടക്കുകയാണ്. റോഡുകള്‍ യാത്രായോഗ്യമാവുന്നതിന് ചുരുങ്ങിയത് 28 മണിക്കൂര്‍ സമയം എടുക്കും. തങ്ങള്‍ സുരക്ഷിതരാണെന്നും എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് ആവശ്യമായ നെറ്റ് വര്‍ക്കില്ലെന്നും സംവിധായകന്‍ രജത് രവിശങ്കര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്