ചലച്ചിത്രം

മഞ്ജു വാര്യർ കൈമാറിയ തെളിവുകള്‍ വിലയിരുത്തി; ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്താന്‍ നോട്ടീസയക്കും 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: നടി മഞ്ജു വാര്യർ നൽകിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്താന്‍ ഇന്ന് നോട്ടീസയക്കും. ഇന്നലെ നോട്ടീസ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെക്കുകയായിരുന്നു. തൃശ്ശൂര്‍ ഡിസിആര്‍ബി അംഗം മരിച്ചതിനാലാണ് ഇന്നലെ നോട്ടീസ് അയക്കാതിരുന്നത്. 

ശ്രീകുമാർ മേനോനെതിരെ ഡിജിപിക്ക് നേരിട്ടെത്തി മഞ്ജു പരാതി നൽകുകയായിരുന്നു. ഞായറാഴ്ച മഞ്ജുവിന്റെ വിശദമായ മൊഴിയെടുത്ത അന്വേഷണസംഘം ഇന്നലെ പരാതി, മൊഴി, കൈമാറിയ തെളിവുകള്‍ എന്നിവ വിലയിരുത്തി.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാരിയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ശ്രീകുമാര്‍ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകൾ മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.  

പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''