ചലച്ചിത്രം

'പതിനഞ്ചാം വയസില്‍ ബലാത്സംഗത്തിന് ഇരയായി, ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ കുഞ്ഞ് മരിച്ചു, ലഹരിക്ക് അടിമപ്പെട്ടു'; ഡെമി മൂര്‍

സമകാലിക മലയാളം ഡെസ്ക്

തിനഞ്ചാം വയസില്‍ താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ഹോളിവുഡ് നടി ഡെമി മൂര്‍. ഇന്‍സൈഡ് ഔട്ട് എന്ന പേരില്‍ പുറത്തിറക്കുന്ന തന്റെ ആത്മകഥയിലാണ് സംഭവബഹുലമായ ജീവിതം പറയുന്നത്. തന്നേക്കാള്‍ പ്രായം കുറച്ച അഷ്ടന്‍ കച്ചറുമായുള്ള ബന്ധവും ലഹരിക്ക് അടിമപ്പെടാനുണ്ടായ കാരണവും താരം പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ ആത്മകഥ ഹോളിഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 

സെപ്റ്റംബര്‍ 24നാണ് ഡെമി മൂറിന്റെ ആത്മകഥ പുറത്തുവരുന്നത്. അതിന് മുന്നോടിയായി ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് പുസ്‌കത്തിലെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെക്കുറിച്ച് നടി പരാമര്‍ശിച്ചത്. 15ാം വയസ്സില്‍ അമ്മ വീട്ടില്‍ താമസിക്കുന്ന സമയത്താണ് താരം ലൈംഗിക പീഡനത്തിന് ഇരയാകുന്നത്. അന്‍പത്തിയാറുകാരിയായ താരം തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. 

ബ്രൂസ് വില്ലിസ് ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. 1987ല്‍ വിവാഹിരായ ഇവര്‍ 2000ല്‍ വേര്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ ഡെമിയ്ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. ബ്രൂസുമായുള്ള വിവാഹബന്ധം അവസാനിച്ചതിന് ശേഷം 2003 ലാണ് തന്നേക്കാള്‍ 15 വയസ് പ്രായം കുറഞ്ഞ ആഷ്ടന്‍ കുച്ചെറുമായി പ്രണയത്തിലാവുന്നത്. ഡേറ്റിങ് സമയത്ത് കുച്ചറില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നും ആറു മാസം വളര്‍ച്ചയുണ്ടായിരുന്ന ആ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ടുവെന്നും അവര്‍ തുറന്നുപറയുന്നു.

'ചാപ്ലിന്‍ റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം പ്രാപിച്ചത്. ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. എന്നാല്‍, പിന്നീട് അതില്‍ നിന്ന് മോചനം നേടാനായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യവും മക്കളായ റൂമര്‍, സ്‌കോട്ട്, തല്ലുലാ എന്നിവരുമായുള്ള ബന്ധവും വഷളായി. പിന്നീട് ഒരു പുരധിവാസകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു.'-അവര്‍ പറഞ്ഞു.

തുടര്‍ന്ന് 2005 ല്‍ കുച്ചെറുമായി വിവാഹം കഴിച്ചു. കുട്ടികളുണ്ടാവാന്‍ പല ചികിത്സകളും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അതിനിടെ നടിയുടെ അമിതമായ ലഹരി ഉപയോഗം ആരോഗ്യത്തെ ബാധിച്ചു. എന്നാല്‍ അധികകാലം ഈ ബന്ധം നീണ്ടുനിന്നില്ല. 2013 ല്‍ ഇവര്‍ പിരിഞ്ഞു. കുച്ചെര്‍ തന്നെ ചതിച്ചുവെന്ന് അറിഞ്ഞതോടെയാണ് ബന്ധം വേര്‍പിരിഞ്ഞതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ കുച്ചെര്‍ തയാറായില്ല.

ഉറക്കഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ കുട്ടിക്കാലത്ത് രക്ഷിച്ച കഥയും മൂര്‍ വിവരിക്കുന്നുണ്ട്. അമ്മയുടെ വായില്‍ തന്റെ കുഞ്ഞുവിരലുകള്‍ തിരുകിക്കയറ്റിയാണ് ഗുളികകള്‍ പുറത്തെടുത്തതെന്ന് അവര്‍ പറയുന്നു. ഉള്ളില്‍ വലിയൊരു ആഘാതമാണ് ആ സംഭവം സൃഷ്ടിച്ചത്. അത് ജീവിതത്തിലുടനീളം നിലനില്‍ക്കുകയും ചെയ്തുഡെമി മൂര്‍ കുറിച്ചു. പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ഡാന്‍ ഗ്യുനെസല്ല ഹാര്‍മണ്‍ എന്നൊരാളാണ് തന്റെ യഥാര്‍ഥ അച്ഛനല്ലെന്ന് തിരിച്ചറിഞ്ഞതെന്നും അവര്‍ എഴുതുന്നു. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ്, ഗോസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനസിനിമകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി