ചലച്ചിത്രം

കങ്കണയുമായുള്ള കേസിലെ വിവരങ്ങൾ പുറത്തുവിട്ട് ഹൃത്വിക്; 'നാടകം വീണ്ടും തുടങ്ങി', പരിഹാസവുമായി നടി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കങ്കണ റണാവത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ നൽകിയ പരാതി സൈബർ സെല്ലിൽ നിന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് മാറ്റിയതായി നടൻ ഹൃത്വിക് റോഷൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്ന കങ്കണയുടെ ആരോപണത്തെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട് നടൻ പൊലീസിനെ സമീപിച്ചത്. ഹൃത്വിക്കിനെതിരേ കങ്കണ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയാണ് നടനും നിയമവഴി തേടിയത്. 2016 ൽ രജിസ്റ്റർ ചെയ്ത കേസാണിത്.

വർഷങ്ങൾക്ക് ശേഷം കേസിനെക്കുറിച്ച് ഹൃത്വിക് നടത്തിയ പരാമർശത്തെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് കങ്കണ ഇപ്പോൾ. ''അയാളുടെ കദനകഥ വീണ്ടും തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ബന്ധം പിരിഞ്ഞ് ഇത്ര വർഷമായിട്ടും, അയാളുടെ വിവാഹമോചനം കഴിഞ്ഞിട്ടും ഹൃത്വിക് ഇപ്പോഴും അതിൽ നിന്ന് വിട്ടുപോയിട്ടില്ല. മറ്റൊരു സ്ത്രീയുമായി ഡേറ്റ് ചെയ്തിട്ടില്ല. എന്റെ വ്യക്തി ജീവിതത്തിൽ ഞാൻ പ്രതീക്ഷ നേടുമ്പോൾ ഹൃത്വിക് നാടകവുമായി വരും. നിങ്ങൾ എന്നുവരെ ഈ പ്രണയബന്ധത്തെയോർത്ത് കരച്ചിൽ തുടരും''-  എന്നാണ് നടിയുടെ ട്വീറ്റ്.

ഹൃത്വികുമായി താൻ പ്രണയത്തിലായിരുന്നുവെന്നും വിവാഹനിശ്ചയം വരെ കഴിഞ്ഞുവെന്നും കങ്കണ നേരത്തെ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് നിഷേധിച്ച് നടൻ രം​ഗത്തെത്തുകയുണ്ടായി. കങ്കണയുടെ സഹോദരി രം​ഗോലി ഹൃത്വികിനെതിരേ ആരോപണമുന്നയിക്കുകയും കങ്കണയും നടനും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തുവിടുകയുടെ ചെയ്തു. ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്നും ഹൃത്വികിന്റെ മുൻഭാര്യ സൂസാനെയടക്കം പങ്കെടുത്ത പാർട്ടിക്കിടെ പകർത്തിയതാണ് ചിത്രമെന്നും നടന്റെ വക്താവ് വാദിച്ചു. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതൽ ചിത്രങ്ങളുമായി രംഗത്ത് വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി