ചലച്ചിത്രം

കശ്മീരും ജെഎന്‍യുവും; ദേശവിരുദ്ധ സിനിമയെന്ന് സെന്‍സര്‍ ബോര്‍ഡ്; പാര്‍വതിയുടെ 'വര്‍ത്തമാനത്തിന്' അനുമതി നിഷേധിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍വതി തിരുവോത്തിന്റെ പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം' എന്ന ചിത്രത്തിനാണ് റീജണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ചിത്രത്തില്‍ ദേശവിരുദ്ധ സംഭാഷണങ്ങളും മത സൗഹാര്‍ദം തകര്‍ക്കുന്ന രംഗങ്ങളും ഉണ്ടെന്ന് കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുന്നത്. 

ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയെഴുതിയ ചിത്രത്തില്‍ ജെഎന്‍യു, കശ്മീര്‍ വിഷയങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പഠനത്തിനെത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് പാര്‍വതി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാനവ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

കൂടുതല്‍ പരിശോധനകള്‍ക്കായി ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്