ചലച്ചിത്രം

സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ അന്തരിച്ചു; മരണം മെക്കയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍ അന്തരിച്ചു. 23 വയസ്സായിരുന്നു. തിങ്കളാഴ്ച മെക്കയില്‍ വച്ച് ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മരണം. അമ്മ സജീല കപൂറിനൊപ്പം മെക്കയില്‍ തീര്‍ഥയാത്ര പോയതായിരുന്നു ഷാരൂഖ്. മരിക്കുന്നതിന് തൊട്ടുമുന്‍പായി ശ്വാസതടസം അനുഭവപ്പെടുകയും വിറക്കുകയുമായിരുന്നു. കാലാവസ്ഥ മാറിയതിന്റെ ബുദ്ധിമുട്ടായിരിക്കും എന്നാണ് അമ്മ ചിന്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 

സംവിധായകന്റെ മകന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം ചെന്നൈയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂര്‍ ആഗ്രഹിച്ചിരുന്നു. 

ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.  തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മാമ്പഴക്കാലം, തുറുപ്പുഗുലാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു