ചലച്ചിത്രം

നമ്മൾ ഇനിയും കൊടുങ്കാറ്റിനെ നേരിടും, ആർക്കും തടയാനാവില്ല; ഭാവനയോട് ചേട്ടൻ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരം ഭാവനയുടെ പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി സിനിമ താരങ്ങളും ആരാധകരും എത്തിയിരുന്നു. ഇപ്പോൾ ട്രെൻ‌ഡിങ്ങാവുന്നത് താരത്തിന്റെ സഹോദരൻ ജയദേവന്റെ പിറന്നാൾ ആശംസയാണ്. താരത്തിന്റെ സിനിമയാത്രയെക്കുറിച്ചാണ് ജയദേവൻ പറയുന്നത്. അച്ഛൻ ക്യാമറാമാൻ ആയതിനാൽ ഭാവനയ്ക്ക് സിനിമയിൽ എത്തുക എളുപ്പമായിരുന്നു എന്ന് നിരവധിപേർ പറഞ്ഞു കേട്ടിട്ടുണ്ടെന്നും എന്നാൽ ബാലതാരങ്ങളായിട്ടാണ് ഞങ്ങൾ ക്യാമറയ്ക്ക് മുന്നിലെത്തിയത് എന്നുമാണ് ജയദേവൻ പറയുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഭാവന സിനിമയിലേക്ക് എത്തുന്നത് എന്നാണ് അദ്ദേഹം കുറിക്കുന്നത്. അവളുടെ നിശ്ചയദാർഢ്യമാണ് ഇവളെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഭാവിയിൽ കൊടുങ്കാറ്റുണ്ടായാലും ഒന്നിച്ചു നേരിടും എന്നും ജയദേവൻ പറയുന്നു. 1990 ൽ പുറത്തിറങ്ങിയ ഒരു പരസ്യത്തിലെ ഭാവനയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. അന്ന് 12 വയസുകാരിയായിരുന്നു ഭാവന

ജയദേവന്റെ കുറിപ്പ് വായിക്കാം

ഓ..അവൾക്കത് എളുപ്പമല്ലേ..സിനിമാ കുടുംബത്തിൽ നിന്നാണ് അവൾ വരുന്നത്, അച്ഛൻ ക്യാമറാമാൻ ആണ്..അങ്ങനെയങ്ങനെ...ആരെങ്കിലും എന്റെ അനിയത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം ഇക്കാര്യങ്ങൾ ഞാൻ പല തവണ കേട്ടിട്ടുണ്ട്. പക്ഷേ സത്യം നേരെ വിപരീതമായിരുന്നു. ഞങ്ങൾ രണ്ട് പേരും ടെലിഫിലിമിൽ ബാലതാരങ്ങളായാണ് തുടങ്ങിയത്. ശ്രീമൂലന​ഗരം പൊന്നൻ ചേട്ടൻ സംവിധാനം ചെയ്ത ടെലിഫിലിം. അതിന് മുമ്പ് അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമായി ചെറിയ രീതിയിൽ മോഡലിങ്ങൊക്കെ ചെയ്തിരുന്നു. അതിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പത്രത്തിന് വേണ്ടി ചെയ്ത ദീപം കുടയുടെ പരസ്യം.

ഞാൻ രണ്ട് മൂന്ന് ടെലിഫിലിമിൽ കൂടി അഭിനയിച്ച ശേഷം നിർത്തി. അവൾ സ്കൂളിലെ പരിപാടികളിലും സജീവമായി. അവതാരകയായും, ഡാൻസറായും, അനൗൺസറായും അവൾ സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു. ചില പരസ്യങ്ങളും ചെയ്തു. നമ്മൾ എന്ന ചിത്രത്തിന്  മുമ്പ് ബോബനും മോളിയും, ഇഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ ഓഡിഷന് അവൾ‍ പോയിരുന്നു. നമ്മൾ അവൾക്ക് സിനിമയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തെങ്കിലും ഇന്ന് കാണുന്ന അവളായി മാറാൻ ഒരുപാട് കഠിനമായ പരിശ്രമവും വിചാരിക്കാത്ത പ്രതിബന്ധങ്ങളും കഷ്ടതകളും അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവൾ ലോകത്തോട് യുദ്ധം ചെയ്തു, പ്രക്ഷുബ്ധമായ വെള്ളത്തിൽ നീന്തിക്കേറി, അവൾ സത്യമെന്ന് വിശ്വസിക്കുന്നതിന് വേണ്ടി നിലകൊണ്ടു. അവളുടെ ആ നിശ്ചയദാർഡ്യമാണ് ഇന്ന് കാണുന്ന അവളിലേക്കെത്തിച്ചത്. അവളെ പിന്തുണയ്ക്കുക മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ.

18 വർഷത്തെ സിനിമാ ജീവിതം, നാല് ഭാഷകൾ, എൺപതിലധികം ചിത്രങ്ങൾ...ഞാൻ നിനക്ക് എല്ലാ സൗഭാ​ഗ്യങ്ങളും ആശംസിക്കുന്നു...വരാനിരിക്കുന്ന നിന്റെ യാത്രകൾക്ക് കട്ടയ്ക്ക് കൂടെയുണ്ട് ഞാൻ. അതേ നമ്മളിനിയും കൊടുങ്കാറ്റിനെ നേരിടും, പക്ഷേ ഒന്നിനും നമ്മളെയും കുടുംബത്തെയും മുന്നോട്ട് പോകുന്നതിൽ നിന്ന് തടയാനാവില്ല...ജന്മദിനാസംസകൾ പ്രിയ സഹോദരി. ഈ യാത്രയിൽ ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍