ചലച്ചിത്രം

ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഞങ്ങള്‍, എല്ലാം തകര്‍ത്തു; നഷ്ടപ്പെട്ടത് എന്റെ പാതിയെ, ശ്രാവണെ ഓര്‍ത്ത് നദീം 

സമകാലിക മലയാളം ഡെസ്ക്

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായക ജോടിയാണ് നദീം-ശ്രാവണ്‍ കൂട്ടുകെട്ട്.  1990ല്‍ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഇരുവരും ദില്‍ ഹേ കീ മാന്‍താ നഹീ, സാജന്‍, സഡക്, ദീവാനാ, പരദേസ്, കസൂര്‍, രാസ്, ബര്‍സാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി. ശ്രാവണ്‍റെ വിയോഗം തളര്‍ത്തിയെന്നും തന്റെ പാതിയെയാണ് നഷ്ടപ്പെട്ടതെന്നുമാണ് നദീമിന്റെ വാക്കുകള്‍. ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങിയിരുന്ന തങ്ങളുടെ സ്വപ്‌നങ്ങള്‍ കൊറോണ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. 

' ഷാനൂവിന്റെ മരണം എന്നെ തകര്‍ത്തു. ഗംഭീര തിരിച്ചുവരവിനായി കഴിഞ്ഞ വര്‍ഷം മുതല്‍ ഞങ്ങള്‍ ഒരു വേള്‍ഡ് ടൂര്‍ പദ്ധതിയിട്ടു വരികയായിരുന്നു. പക്ഷെ വിധി എനിക്കായി മറ്റൊന്നാണ് കാത്തുവച്ചിരുന്നത്. അത് അപ്രതീക്ഷിതമായി ഞങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകളഞ്ഞു...എന്നന്നേക്കുമായി', നദീം പറഞ്ഞു.

ശ്രാവണ്‍ വളരെ നല്ല മനസിന് ഉടമയായിരുന്നെന്നും തനിക്കെന്നും ഒരു കൊച്ചനുജനെ പോലെയായിരുന്നെന്നും നദീം പറഞ്ഞു. ' എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന് ഏതറ്റം വരെയും പോകും. പണവും പ്രശസ്തിയുമൊക്കെ ആയപ്പോഴും ഞങ്ങള്‍ക്കിടയില്‍ ഒന്നും മാറിയില്ല. ആരാണ് വലുതെന്ന ചിന്ത ഉണ്ടായിട്ടില്ല. ഞങ്ങളുടെ ജീവിതരീതികള്‍ മാറിയെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടില്‍ എന്നും പഴയ നദീമും ഷാനുവും തന്നെയായിരുന്നു', നദീം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ