ചലച്ചിത്രം

'അറച്ചിട്ട് പാടില്ല', 'താടി വെട്ടീട്ട് വന്നാല്‍ ആലോചിക്കാ'; ശ്രദ്ധ നേടി 'താടി'ഷോര്‍ട്ട്ഫിലിം 

സമകാലിക മലയാളം ഡെസ്ക്

താടിക്കാരുടെ കഷ്ടപ്പാടു പറഞ്ഞ താടി ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു. താടി നീട്ടി വളര്‍ത്തിയ ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ താടിക്കാര്‍ കേള്‍ക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകളിലൂടെയാണ് ചിത്രം പോകുന്നത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ഷോര്‍ട്ട്ഫിലിം പുറത്തുവിട്ടത്.

വിടി രതീഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അനൂപ് പി രാമചന്ദ്രനാണ് പ്രധാന വേഷത്തിലെത്തുന്നത്. അദ്ദേഹം തന്നെയാണ് നിര്‍മാണവും. വിഷ്ണു സുബ്രഹ്മണ്യനാണ് കാമറ. മജേഷ് വി ജി പുല്ലുവഴി, വീന അനൂപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ടീം ജോങ്കോ സ്‌പെയ്‌സിന്റെ യൂട്യൂബ് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍