ചലച്ചിത്രം

സിനിമാ ചിത്രീകരണത്തിനിടെ ഷോക്കേറ്റു; സ്റ്റണ്ട് താരം മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന കന്നഡ ചിത്രമായ ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ ആയിരുന്നു ഷൂട്ടിങ്ങ്. 

ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ ഇവ 11കെവി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉടൻതന്നെ ഇവരെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. 

ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയാണ് ഞാനുണ്ടായിരുന്നത്. വലിയ ബഹളം കേട്ടാണ് ഓടിയെത്തിയത്. വിവേക് മരിച്ചെന്ന് അറിഞ്ഞു. ഞാൻ ആ സീനിൽ പങ്കെടുത്തില്ല. കോവിഡ് സാഹചര്യത്തിൽ ഇത്തരം സീനുകളിൽ അഭിനയിക്കില്ലെന്ന് ഞാൻ അറിയിച്ചിരുന്നു. സീൻ സെറ്റ് ചെയ്തിരുന്നതിന് സമീപം വൈദ്യുതി ലൈൻ പോകുന്നുണ്ടായിരുന്നു. ഫൈറ്റ് സീനിനായി ക്രമീകരിച്ചിരുന്ന സ്ഥലത്തിന് ചുറ്റും വെള്ളവുമുണ്ടായിരുന്നു', സംഭവത്തെക്കുറിച്ച് നടൻ അജയ് ദി ന്യു ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോർട്ടിൽ ഷൂട്ടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി