ചലച്ചിത്രം

ജോർജുകുട്ടിയുടെ കാറിന് വ്യാജ നമ്പർ; മോട്ടോർ വാഹന വകുപ്പിനെ പഴി പറഞ്ഞ് സോഷ്യൽ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ നിരവധി ആരാധകരെ നേടിക്കഴിഞ്ഞു മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2. സിനിമയും കഥാ​ഗതിയും പശ്ചാതലവവുമൊക്കെ പല രസകരമായ ചർച്ചകളിലേക്കും ചെന്നെത്തിയിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ് ദൃശ്യത്തിന്റെ നിരീപണങ്ങൾ. ഇപ്പോഴിതാ മോഹൻലാൽ കഥാപാത്രമായ ജോർജുകുട്ടി സിനിമയിൽ ഉപയോ​ഗിക്കുന്ന ഫോർഡ് എക്കോ സ്‌പോർട്ട് കാറാണ് ചർച്ചാവിഷയം. 

ജോർജുകുട്ടിയുടെ കാറിൻറേത് വ്യാജനമ്പർ ആണെന്നാണ് പുതിയ കണ്ടെത്തൽ. കാറിന് നൽകിയിരിക്കുന്ന നമ്പർ യഥാർത്ഥത്തിൽ ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ പേരിലുള്ള നമ്പറാണെന്നാണ് വിശദീകരണം.  വാഹനവിവരങ്ങളുടെ സ്‍ക്രീൻ ഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. പരിവാഹൻ വെബ്‍സൈറ്റിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. 

വ്യാജനമ്പർ കഥ വൈറലായതിന് പിന്നാലെ ഗതാഗത വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയും ചിലർ രം​ഗത്തെത്തി. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ജോർജുകുട്ടിയുടെ പേരിൽ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കണമെന്ന തരത്തിലുള്ള രകസകരമായ കമന്റുകളും കാണാം. വരുൺ തിരോധാനം അന്വേഷിക്കാൻ എത്തിയ ഗണേഷ് കുമാർ കഥാപാത്രം റോഡിനെ കുറിച്ച് നടത്തുന്ന സംഭാഷണങ്ങൾ വൈറലായതിന് പിന്നാലെയാണ് കാറിന്റെ നമ്പർ പ്ലേറ്റ് വിഷയം സജീവമായിരിക്കുന്നത്. 

പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡിനെ നന്നാക്കിയതിനെ 'പിണറായിക്കാലം' എന്ന രീതിയിൽ ചിലർ ഉയർത്തിക്കാട്ടിയിരുന്നു. റോഡ് നന്നായത് പിണറായിുടെ നേട്ടമാണെങ്കിൽ വാഹനത്തിൻറെ നമ്പർ പ്ലേറ്റ് മാറിയത് മോട്ടോർ വാഹന വകുപ്പിന്റെ വീഴ്‍ച അല്ലേയെന്നാണ് ഇപ്പോഴത്തെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍