ചലച്ചിത്രം

'ഡോക്ടർ' വന്നു, 'സ്റ്റാർ' ഇന്നെത്തും, 'അണ്ണാത്തെ' വ്യാഴാഴ്ച; തിയേറ്ററുകൾ സജീവമാകുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം തിയറ്ററുകളും ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി തിയറ്റർ ഉടമകളുടെ സംഘടന. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ തിയറ്ററുകളുടെ പ്രവർത്തനം. രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവർക്കാണ്‌  പ്രവേശനം. മാസ്‌ക് നിർബന്ധം. സാനിറ്റൈസറുകളും എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്‌ ജനറൽ സെക്രട്ടറി സുമേഷ്‌ ജോസഫ്‌ പറഞ്ഞു. 

ജയിംസ്‌ ബോണ്ട്‌ ചിത്രമായ നോ ടൈം ടു ഡൈ, വെനം-2 എന്നിവയാണ്‌ തിയറ്ററുകളിൽ ആദ്യമെത്തിയത്‌. ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം ‘ഡോക്ടർ’ ഇന്നലെ പ്രദർശനത്തിനെത്തി. ജോജു ജോർജ്‌ നായകനായ മലയാള ചിത്രം ‘സ്‌റ്റാർ’ ഇന്ന് പ്രദർശനത്തിനെത്തും.

രജനീകാന്ത്‌ ചിത്രം 'അണ്ണാത്തെ', വിശാൽ നായകനായ 'എനിമി' എന്നീ ചിത്രങ്ങൾ നവംബർ നാലിനും,  ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്‌’ നവംബർ 12നും എത്തും. സുരേഷ്‌ ഗോപി ചിത്രം ‘കാവൽ’ നവംബർ 25ന് റിലീസ് ചെയ്യും. 

മോഹൻലാലിന്റെ 'മരക്കാർ അറബിക്കടിന്റെ സിംഹം' എന്ന ചിത്രവും തിയേറ്ററുകളിലെത്തിക്കാൻ ശ്രമം തുടങ്ങി. ലോക്ഡൗണിനുശേഷം തുറക്കുന്ന തിയേറ്ററുകള്‍ക്ക് സാമ്പത്തികപ്രതിസന്ധിക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ 'മരക്കാര്‍' പോലൊരു ബിഗ് ബജറ്റ് സിനിമയുടെ റിലീസ് വേണമെന്നാണ് തിയേറ്ററുകാരുടെ ആവശ്യം.

സിനിമ ഒ.ടി.ടി. റിലീസിലേക്കു പോകുമെന്ന വാര്‍ത്തകള്‍ക്കിടെ, മോഹന്‍ലാലിനെയും സംവിധായകന്‍ പ്രിയദര്‍ശനെയും സമീപിച്ച്  സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് തിയേറ്റര്‍ ഉടമകളുടെ നീക്കം. വിഷയത്തിൽ ഫിലിം ചേംബറും ഇടപെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു