ചലച്ചിത്രം

അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും പ്രണയിനിയെ വിട്ടു നൽകി; അപ്പുവിനെപ്പോലെയാകൂ എന്ന് ടൊവിനോ 

സമകാലിക മലയാളം ഡെസ്ക്

ർ എസ് വിമൽ സംവിധാനം ചെയ്ത പൃഥ്വിരാജും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ ആറാം വാർഷികമാണ്. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തിയ നടൻ ടൊവിനോയാണ് സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. താൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്നാണ് മൊയ്തീനിലെ അപ്പുവിനെക്കുറിച്ച് കുറിച്ച് താരം പറയുന്നത്. 

''എല്ലാ അഭിനേതാക്കളും അവരുടെ യാത്രയെ കൂടുതൽ കരുത്തുള്ളതും അനുകൂലവുമായി മാറ്റുന്നതുമായ ഒരു സിനിമ ഉണ്ടായിരിക്കും. എനിക്ക് അത് എന്ന് നിന്റെ മൊയ്തീൻ ആയിരുന്നു. നിങ്ങൾ എനിക്ക് നൽകിയ നിരൂപണങ്ങളും സ്‌നേഹവായ്പ്പുകളും ഇന്നും എന്റെ മനസ്സിൽ അപ്പുവിനെ പുതുമയുള്ളതായി നിലനിർത്തുന്നു.
എന്റെ അനുഭവം പൂർണമാക്കിയതിന് ആർ എസ് വിമലിനും പൃഥ്വിരാജിനും പാർവതിയക്കും നന്ദി. സിനിമയുടെ ഭാഗമായ എല്ലാവർക്കും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി. 
അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും തന്റെ പ്രണയിനിയെ വിട്ടു നൽകി. അവളുടെ ഇടത്തെ, തീരുമാനങ്ങളെ ബഹുമാനിച്ചു. അപ്പുവിനെപ്പോലെയാകൂ'', ടൊവിനോ കുറിച്ചു. 

കോഴിക്കോട്ടെ മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു