ചെന്നൈ: നടി തൃഷ, നടൻ ചിരഞ്ജീവി, ദേശീയ വനിത കമ്മിഷൻ അംഗം ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്‌ടക്കേസുമായി മൻസൂർ അലി ഖാൻ ഹൈക്കോടതിയിൽ. മൂന്ന് പേരും സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്നും താന്റെ എഡിറ്റ് ചെയ്‌ത വിഡിയോ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. ഒരു കോടി വീതം നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് മൻസൂർ അലി ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.
താൻ തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്‌തത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായും കാണാതെയാണ് തനിക്കെതിരെ നടി തൃഷ രംഗത്തെത്തിയതെന്നും മൻസൂർ പരാതിയിൽ പറയുന്നു. തന്റെ മനസമാധാനം കെടുത്തി, അപമാനിച്ചു എന്നും പരാതിയിൽ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെ കുറിച്ച് മോശമായി പരാമർശിച്ചത് വിവാദമായത്. സംഭവത്തിൽ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. ഇതോടെ വിവാദം കെട്ടടങ്ങിയെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിത നീക്കവുമായി താരം രംഗത്തെത്തുന്നത്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുതിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ