ചലച്ചിത്രം

'നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധു പീഡിപ്പിച്ചു, ഇപ്പോഴും പേടിയാണ്': ഗ്ലാമി ഗംഗ

സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക അതിക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബ്യൂട്ടി ഇൻഫ്ലുവൻസറായ ഗ്ലാമി ഗംഗ. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലൈംഗിക അതിക്രമത്തിന് ഗംഗ ഇരയാവുന്നത്. അച്ഛന്റെ ബന്ധുവാണ് തന്നെ ഉപദ്രവിച്ചത് എന്നാണ് ഗംഗ പറയുന്നത്. കടുത്ത വേദനയാണ് അനുഭവിച്ചതെന്നും അമ്മയോടു പോലും പറയാൻ പേടിയായിരുന്നു എന്നുമാണ് ഗംഗ പറയുന്നത്. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. . അച്ഛന്‍റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല. അമ്മയോടാണ് പറയേണ്ടിയിരുന്നത് അമ്മയ്ക്കാണെങ്കില്‍ എപ്പോഴും സങ്കടമായിരുന്നു അമ്മയോടും പറയാനും പേടിയായിരുന്നു. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്നതാണ് നാലാം ക്ലാസിൽ ആണെങ്കിലും അന്ന് ഞാന്‍ ചിന്തിച്ചത്. - ഗംഗ പറയുന്നു. 

കുറച്ചു നാളുകൾക്കു മുൻപ് ഒട്ടും സഹിക്കാനാവാതെയായപ്പോഴാണ് അമ്മയോട് തുറന്നു പറഞ്ഞതെന്നും ഗംഗ പറഞ്ഞു. അമ്മയ്ക്ക് അത് ഞെട്ടലായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് അമ്മ വിഷമിച്ചു. എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്. ഭൂതകാലം ഏല്‍പ്പിച്ച ട്രോമയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. - ഗംഗ കൂട്ടിച്ചേർത്തു. 

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ഗംഗ. താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് പലപ്പോഴും ഗംഗ തുറന്നു പറയാറുണ്ട്. അച്ഛനില്‍ നിന്ന് താനും അമ്മയും അനിയത്തിയും അനുഭവിച്ച മാനസികമായ പീഡനങ്ങളെ കുറിച്ചും അഭിമുഖത്തിൽ ഗംഗ വെളിപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു