ചലച്ചിത്രം

'ഗുളികകൾ നൽകി നടൻ സതീഷ് കൗശിക്കിനെ കൊന്നത് തന്റെ ഭർത്താവ്'; ആരോപണവുമായി കൂബർ ​ഗ്രൂപ്പ് ഡയറക്ടറുടെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് താരം സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊന്നാതാണെന്ന് ആരോപിച്ച് കൂബർ ​ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിന്റെ ഭാര്യ. കടമായി നൽകിയ 15 കോടി രൂപ കൗശിക് തിരികെ ചോദിച്ചതിനെ തുടർന്ന് തന്റെ ഭർത്താവ് താരത്തെ ​ഗുളികൾ നൽകി കൊന്നതാണെന്ന് ഭാര്യ സാൻവി മാലു ഡൽഹി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം മുതൽ ഇരുവരും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. കൗശിക്കിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ഭർത്താവ് തന്നോട് പറഞ്ഞിരുന്നു. കൗശിക്കിന്റെ മരണത്തിൽ തന്റെ ഭർത്താവിനും സുഹൃത്തുക്കൾക്കും പങ്കുള്ളതായി സംശയിക്കുന്നതായും സാൻവി പരാതിയിൽ  പറഞ്ഞു.

കൗശിക് അവസാനമായി പങ്കെടുത്ത പാർട്ടി നടന്ന ഫാം ഹൗസിൽ നിന്നും പൊലീസിന് ചില ​ഗുളികൾ കിട്ടിയിരുന്നു. എന്നാൽ ഇത് കൗശിക്കിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പർട്ടിയിൽ പങ്കെടുത്ത 25 പേരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഫാം ഹൗസ് ഉടമയായ വ്യവസായിയെ പറ്റിയുള്ള അന്വേഷണവും നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൗശിക്കിന്റെത് സ്വാഭാവിക മരണമാണെന്നാണ് പറയുന്നത്. എന്നാൽ രക്തപരിശോധനയുടെയും ഹൃദയപരിശോധനയുടെയും റിപ്പോർട്ടുകൾ വന്നാൽ മാത്രമേ ഇതിൽ കൂടുതൽ വ്യക്തത വരികയുള്ളുയെന്ന് പൊലീസ് പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു