ചലച്ചിത്രം

'ഭാർഗവിക്കുട്ടിയാകാൻ ഇതിലും പറ്റിയ മറ്റാരുമില്ല'; റിമ കല്ലിങ്കലിനെ പ്രശംസിച്ച് കെആർ മീര, നന്ദി പറഞ്ഞ് താരം

സമകാലിക മലയാളം ഡെസ്ക്

ഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം സിനിമതിയറ്ററിൽ പ്രദർശനം തുടരുകയാണ്. പഴയ ചിത്രം ഭാർ​ഗവീനിലയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൻ താരനിരയിൽ ഒരുങ്ങിയ ചിത്രത്തിൽ ഭീർ​ഗവിക്കുട്ടി എന്ന കഥാപാത്രമായി റിമ കല്ലിങ്കലാണ് എത്തിയത്. റിമയുടെ കാസ്റ്റിങ് ശരിയായില്ലെന്ന അഭിപ്രായവുമായി ഒരു വിഭാ​ഗം പ്രേക്ഷകർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ റിമയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെആർ മീര. 

സിനിമ കണ്ടപ്പോൾ ഭാർഗവിക്കുട്ടിയാകാൻ ഇതിലും പറ്റിയ മറ്റാരും ഇല്ലെന്നു തോന്നി എന്നാണ് മീര കുറിച്ചത്. 'നീല വെളിച്ച'ത്തിന്റെ സഹതിരക്കഥാകൃത്തും എന്റെ കംപ്യൂട്ടർ ഗുരുവുമായ ഹൃഷികേശ് ഭാസ്കരനാണു സിനിമ കാണാൻ എന്നെ നിർബന്ധിച്ചു കൊണ്ടുപോയത്. 'നീല വെളിച്ചം' കണ്ടപ്പോൾ ഭാർഗവിക്കുട്ടിയാകാൻ ഇതിലും പറ്റിയ മറ്റാരും ഇല്ലെന്നു തോന്നി. 'നീലവെളിച്ച'ത്തിന്റെ ആത്മാവായ ഭാർഗവിക്കുട്ടിയും ഞാനും.- റീമയ്ക്കൊപ്പമുള്ള ചിത്ര പങ്കുവച്ച് മീര കുറിച്ചു. 

മീരയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് റിമയും എത്തി. യേശുദാസ് പാടിയ മെല്ലെ മെല്ലെ മുഖപടം എന്നു തുടങ്ങുന്ന ​ഗാനത്തിലെ വരികൾ പോലെയാണ് പോസ്റ്റ് എന്നായിരുന്നു റിമ കുറിച്ചത്. അതിനു താഴെ നിരവധി പേരാണ് റീമയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

റീമയെ കൂടാതെ ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. വൈക്കം മുഹമ്മദ് ബ​ഷീറിന്റെ നീലവെളിച്ചം എന്ന കഥയാണ് ചിത്രത്തിന് ആദാരമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും