ബി ഉണ്ണികൃഷ്ണൻ
ബി ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്ക്
ചലച്ചിത്രം

'കാരവനിലിരുന്ന് ഫെസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഞങ്ങൾ'; ഡബ്ല്യൂസിസിയെ രൂക്ഷമായി വിമര്‍ശിച്ച് ബി ഉണ്ണികൃഷ്ണൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡബ്ല്യൂസിസിയെ പരോക്ഷമായി വിമർശിച്ച് ഫെഫ്കയുടെ ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന് കൊച്ചിയിൽ നടന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സം​ഗമത്തിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെഫ്ക അടിസ്ഥാനപരമായി ഒരു തൊഴിലാളി സംഘടനയാണ്. തൊഴിലിടത്തിലിറങ്ങി സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ് തങ്ങൾ. 'ഫെഫ്ക സ്ത്രീ വിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്ന് പല തവണ വിമർശനം ഉയര്‍ത്തിയിട്ടുണ്ട്. എന്നാൽ സൈബര്‍ സ്‌പെയിസിന്റെ സുഖ ശീതളമയിലിരുന്ന് സ്ത്രീവാദം പറയുന്നവരോ കാരവാനിലിരുന്ന് ഫെസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരോ അല്ല ഞങ്ങൾ.

തൊഴിലിടത്തിലിറങ്ങി ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ്. ഇവിടെ സ്ത്രീക്കോ പുരുഷനോ കറുപ്പിനോ വെളുപ്പിനോ സ്ഥാനമില്ല. തൊഴിലാളികളുടെ ആത്മാഭിമാനത്തിന്റെ പേരാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോർട്മുണ്ടിന് റയല്‍ എതിരാളി, ബയേണെ വീഴ്ത്തി

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു