ദേശീയം

ഹൈദരാബാദ് ചാവേര്‍ സ്‌ഫോടനം; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ കുറ്റവിമുക്തരാക്കി കോടതി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 2005ല്‍ ഹൈദരാബാദ് പൊലീസ് ആസ്ഥാനത്ത് നടന്ന ചാവേര്‍ സ്‌ഫോടനക്കേസിലെ പത്തു പ്രതികളേയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വെറുതേവിട്ടു. ഹൈദരാബാദിലെ മെട്രോപോളിറ്റണ്‍ കോടതിയുടേതാണ് 12 വര്‍ഷത്തിന് ശേഷമുള്ള വിധി.

2005 ഓഗസ്റ്റ് 12 നാണ് ബെഗുംപേട്ട് മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് ഓഫിസില്‍  ചാവേര്‍ സ്‌ഫോടനം നടന്നത്. ഇതില്‍ ഒരു ഫോംഗാര്‍ഡ് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഹുജി ഭീകര സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തിയന്നു.

ഇതേതുടര്‍ന്നാണ് ഹുജി പ്രവര്‍ത്തകരായ മുഹമ്മദ് അബ്ദുള്‍ സാഹിദ്, അബ്ദുള്‍ കരീം, ഷാക്കില്‍, സെയിദ് ഹാജി, അജ്മല്‍ അലി ഖാന്‍, അസ്മത് അലി, മഹ്മൂദ് ബരൂദ്വാല, ഷെയ്ക് അബ്ദുള്‍ ഖാജ, നഫീസ് ബിസ്വാസ്, ബിലാലുദ്ദീന്‍ ഒരു ബംഗ്ലാദേശി പൗരന്‍ എന്നിവര്‍ക്കെതിരേ എസ്‌ഐടി കുറ്റപ്പത്രം സമര്‍പ്പിച്ചത്.വിചാരണ നേരിട്ട പത്ത് പേര്‍ക്കെതിരേയും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ കോടതി വിട്ടയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു