ദേശീയം

ജെഡിയു ഭിന്നത മൂര്‍ഛിക്കുന്നു, ശരദ് യാദവിനെ നേതൃസ്ഥാനത്തുനിന്ന് നീക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ബന്ധത്തെച്ചൊല്ലി ജനതാ ദള്‍ യുവില്‍ ഭിന്നത മൂര്‍ഛിക്കുന്നതിനിടെ ശരദ് യാദവിനെ രാജ്യസഭാ നേതൃസ്ഥാനത്തുനിന്ന് നീക്കി. നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍പിപി സിങ് ആണ് ഇനി രാജ്യസഭയില്‍ പാര്‍ട്ടിയെ നയിക്കുക.

ബിജെപിയുമായി ചേരാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ ശരദ് യാദവ് നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജനവിധിക്ക് എതിരാണ് നിതീഷിന്റെ നീക്കം എന്നായിരുന്നു ശരദ് യാദവ് ചൂണ്ടിക്കാട്ടിയത്. നിതീഷിനെതിരെ  ശരദ് യാദവ് പരസ്യമായി രംഗത്ത് എത്തിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭയിലെ നേതൃപദവിയില്‍നിന്ന് മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ ശരദ് യാദവിനെ നീക്കം ചെയ്തിരിക്കുന്നത്. 

ബിജെപിയുമായി ചേരാനുള്ള നിതീഷിന്റെ തീരുമാനത്തിനെതിരെ ശരദ് യാദവ് രംഗത്തുവന്നെങ്കിലും പാര്‍ട്ടിയില്‍നിന്ന് അതിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ ഏതാണ്ട് എല്ലാവരും നിതീഷിനൊപ്പമാണ്. എന്നാല്‍ എംപിമാരില്‍ ശരദ് യാദവിന് സ്വാധാനമുണ്ടെന്നാണ് കരുതുന്നത്. ഇതു മുന്‍കൂട്ടിക്കണ്ടാണ് രാജ്യസഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് ശരദ് യാദവിനെ നീക്കം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ