ദേശീയം

വരന് പുരുഷത്വമില്ലെന്ന് ആദ്യരാത്രിയില്‍ വധു; ഭാര്യയെ പൊതിരെത്തല്ലി ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആദ്യരാത്രിയില്‍ പുരുഷത്വമില്ലെന്ന് പരാതി പറഞ്ഞതിന് ഭാര്യയെ പൊതിരെത്തല്ലി ഭര്‍ത്താവ്. മാരകമായ ദണ്ഡും മറ്റും ഉപയോഗിച്ചുളള ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവിന് എതിരെ പൊലീസ് കേസെടുത്തു. 

ആന്ധ്രാ പ്രദേശ് ചിറ്റൂര്‍ ജില്ലയിലെ നെല്ലൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആദ്യരാത്രിയില്‍ നവവധുവും എംബിഎ ബിരുദധാരിയുമായ സൈലജ റെഡ്ഡിയെ വരന്‍ രാജേഷ് റെഡ്ഡി മര്‍ദിക്കുകയായിരുന്നു. വിവാഹം ശേഷം ആദ്യരാത്രി വധുവിന്റെ വീട്ടിലായിരുന്നു. പുരുഷത്വമില്ലെന്ന് ഭാര്യ അവരുടെ വീട്ടുകാരോട് പരാതി പറഞ്ഞതില്‍ അരിശംപൂണ്ടായിരുന്നു ആക്രമണം.ദണ്ഡ് പോലെയുളള മാരകമായ ആയുധം ഉപയോഗിച്ചും മര്‍ദിച്ചതിനെ തുടര്‍ന്ന് ഗുരുതമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് അറിഞ്ഞതിന് പിന്നാലെ രാജേഷ് റെഡ്ഡിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:  ആദ്യരാത്രിയില്‍ സൈലജ റെഡ്ഡിയോട് തനിക്ക് ആകെ സംഭ്രമമാകുന്നുവെന്ന്  ഭര്‍ത്താവായ രാജേഷ് പറഞ്ഞു . ഇത് തെറ്റിദ്ധരിച്ച സൈലജ മുറിക്ക് പുറത്തുപോകുകയും, ഭര്‍ത്താവിന് പുരുഷത്വമില്ലെന്ന് വീട്ടുകാരോട് ധരിപ്പിക്കുകയും ചെയ്തു. ഭാര്യ പരാതി പറഞ്ഞതില്‍ രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യയെ ഒരു ദയയുമില്ലാതെ പൊതിരെത്തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തിന്റെ ആഘാതത്തില്‍ സൈലജയുടെ മുഖം വികൃതമായി.  ദണ്ഡ് ഉപയോഗിച്ചുളള മര്‍ദനത്തില്‍ വേദന കൊണ്ട് പുളഞ്ഞ മകളുടെ മുറവിളി കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ െൈസലജയെ രക്ഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത