ദേശീയം

പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി: കേരളത്തില്‍ വില കൂടില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ചരക്കുസേവന നികുതി(ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് വില കൂടിയത്. എല്‍പിജിക്ക് ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, യു.പി, പശ്ചിമ ബംഗാള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വിലവര്‍ധനവുണ്ടാവുക.

വാറ്റ് നിലവിലുള്ളതിനാല്‍ കേരളത്തില്‍ വില വര്‍ധന ബാധകമാകില്ല. ഡല്‍ഹിയില്‍ 446.65 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് ഇനി മുതല്‍ 477.46 രൂപയാകും. കൊല്‍ക്കത്തയില്‍ 31.67 രൂപ വര്‍ധിച്ചു. ചെന്നൈയില്‍ 31.41 രൂപയുടെ വര്‍ധനവാണുണ്ടായത്. ജിഎസ്ടിയില്‍ അഞ്ചു ശതമാനമാണ് പാചകവാതക നികുതി. ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ