ദേശീയം

കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; അവധി ആഘോഷിക്കാനെത്തിയ സൈനീകനും ഭാര്യയും കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ഒരു സൈനീകനും, അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടു. 

അവധി ആഘോഷത്തിനെത്തിയ സൈനീകന്‍ മൊഹമ്മദ് ഷൗക്കത്തും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ശക്തമായ വെടിവയ്പ്പിനെ തുടര്‍ന്ന് ഇരുടെ മൃതദേഹം കൊണ്ടുപോകാനുള്ള ആംബുലന്‍സിനും ഇവിടേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. 

ഒരു ഭാഗത്ത് ആക്രമണം തുടര്‍ന്ന് അതിര്‍ത്തിയിലെ മറ്റ് ഭാഗങ്ങളിലൂടെ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഇന്ത്യന്‍ സൈനീക പോസ്റ്റുകളും, ജനവാസ പ്രദേശങ്ങളും ലക്ഷ്യംവെച്ചാണ് പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണവും വെടിവയ്പ്പും. ഇന്ത്യന്‍ സേനയും ശക്തമായ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''