ദേശീയം

വീടിന് സമീപത്ത് ചത്ത പശു; മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വീടിന് തീയിട്ടു

സമകാലിക മലയാളം ഡെസ്ക്

വീടിന് സമീപത്ത് ജീവനില്ലാത്ത പശുവിനെ കണ്ടെത്തിയെന്ന് ആരോപിച്ച് ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം ഉസ്മാന്‍ അന്‍സാരി എന്ന വ്യക്തിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിച്ചതിന് ശേഷം ഇയാളുടെ വീണ്ടും ജനക്കൂട്ടം തീവെച്ച് നശിപ്പിച്ചു. 

ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. പൊലീസ് എത്തിയാണ് ജനക്കൂട്ടത്തിന്റെ പക്കല്‍ നിന്നും അന്‍സാരിയേയും കുടുംബത്തേയും രക്ഷിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. പൊലീസിന് നേര്‍ക്ക് നാട്ടുകാര്‍ കല്ലേറും നടത്തി. 

അന്‍സാരിയേയും കുടുംബത്തേയും ആശുപത്രിയിലേക്ക് മാറ്റുന്നതിനും ജനക്കൂട്ടം പൊലീസിനെ അനുവദിച്ചിരുന്നില്ല. പൊലീസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ 50 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ സമാധാന അന്തരീക്ഷം തകര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് പതിനാറുകാരനെ ട്രെയിനില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി ദിവസങ്ങള്‍ തികയുന്നതിന് മുന്‍പാണ് പശുവിന്റെ പേരില്‍ മറ്റൊരു അതിക്രമവും വാര്‍ത്തയാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്. എല്ലാവരും അങ്ങനെ വിളിക്കുന്നു. ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി.

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും