ദേശീയം

പശുവിന്റെ വാല്‍ കൈവശം വെച്ചെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

പശുവിന്റെ വാല്‍ കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനേഴുകാരന് ക്രൂര മര്‍ദ്ദനം. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

എന്നാല്‍ ഗോ രക്ഷക് പ്രവര്‍ത്തകരല്ല ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിശദീകരണം. ഹോട്ടലില്‍ ജോലി ചെയ്യുന്ന യുവാവ് ജോലിക്കായി പോകുന്നതിന് ഇടയിലാണ് പത്ത് പേരടങ്ങുന്ന സംഘം ആക്രമിച്ചത്. 

പശുവിനെ കൊലപ്പെടുത്തി വാല്‍ സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവാവിനെ ഇവര്‍ മര്‍ദ്ദിച്ചത്. എന്നാല്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും ഇടപെടാന്‍ വഴിയാത്രക്കാരാരും തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

യുവാവിനെ മര്‍ദ്ദിച്ച സംഘത്തലവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബന്ധുവാണ്. മര്‍ദ്ദനമേറ്റ യുവാവ് ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി