ദേശീയം

ബാങ്കുകള്‍ സാധാരണക്കാരെ ആട്ടിയോടിക്കുന്നു; വിമര്‍ശനവുമായി ആര്‍ബിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ജനങ്ങളെ വലക്കുന്ന തരത്തിലുള്ള സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിനെ ശക്തായ ഭാഷയില്‍ വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്ര. സാധാരണക്കാരായ ഇടപാടുകാരെ ആട്ടിയോടിക്കാനാണ് ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് പോലുള്ള വ്യവസ്ഥകള്‍ പറഞ്ഞും സര്‍വ്വീസ് ചാര്‍ജായും പണമീടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിങ് കോഡ്‌സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ അക്കൗണ്ട് ബാലന്‍സ് തുക നിര്‍ണ്ണയിക്കാനും വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാനും ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് ചിലരെ ഒഴിനാക്കാനോ അകറ്റി നിര്‍ത്താനോ ഉള്ള മാര്‍ഗമായി ചില ബാങ്കുകള്‍ വിനിയോഗിക്കുന്നു. 

മൊബൈല്‍ നമ്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറാന്‍ ഉപയോക്താവിന് സ്വാന്ത്ര്യമേകുന്ന പോര്‍ട്ടബലിറ്റി ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തിലും നടപ്പിലാക്കണം. നിശബ്ദനായിരിക്കുന്ന ഉപയോക്താവ് ബാങ്കിനോട് ഒരക്ഷരം പോലും പറയാതെ മറ്റൊരു ബാങ്കിലേക്ക് മാറുന്നത് കാണാം. മുന്ദ്ര തുറന്നടിച്ചു. 

ആധാറുമായി അക്കൗണ്ടുകളെ ബന്ധിപ്പിക്കുകയും നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തില്‍ അക്കൗണ്ട് പോര്‍ട്ടബലിറ്റി അസാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത