ദേശീയം

ഓഹരി വിപണിയിലെ കൃത്രിമം: ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ഓഹരിവിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ സെബി പിഴ ചുമത്തിയ പശ്ചാത്തലത്തില്‍, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെയ്ക്കണമെന്ന് കോണ്‍്ഗ്രസ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ വിജയ് രൂപാണിയുടെ കുടുംബം അടക്കം 22 സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് പിഴ ചുമത്തിയത്.
6.9 കോടി രൂപ പിഴ ഈടാക്കാനാണ് സെബിയുടെ തീരുമാനം.ഇതില്‍ 15 ലക്ഷം രൂപ വിജയ് രൂപാണിയുടെ കുടുംബം ഒടുക്കണമെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാജി ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്.  അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് പറയുമ്പോഴാണ് ബിജെപിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവരുന്നത്. ജയ്ഷാ, ശൗര്യ ഡോവല്‍ എന്നിവരുടെ നിരയില്‍ ഇപ്പോള്‍ വിജയ് രൂപാണിയെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലുടെ പരിഹസിച്ചു.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരികളുടെ വ്യാപ്തി കൃത്രിമമായി ഉയര്‍ത്തി കാണിച്ച് സാമ്പത്തിക നേട്ടത്തിന് ശ്രമിച്ചു എന്നതാണ്
സെബിയുടെ നടപടിക്ക് ആധാരം. 2011ലാണ് പിഴ ചുമത്താന്‍ ആസ്പദമായ കൃത്രിമം സെബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 2016ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി അധികാരത്തിലേറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത