ദേശീയം

നാല വര്‍ഷത്തിനുള്ളില്‍ എടിഎമ്മുകളും ഡെബിറ്റ് കാര്‍ഡുകളും ഇല്ലാതാകും; അമിതാഭ് കാന്ത് 

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് എടിഎമ്മുകളും ഡെബിറ്റ് കാര്‍ഡുകളും അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രസക്തമാകുകയും ആളുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ ആരംഭിക്കുകയും ചെയ്യുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനവും 32ല്‍ താഴെ പ്രായമുള്ളവരായതിനാല്‍ യുഎസ് യൂറോപ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ആനുകൂല്യമുണ്ടെന്നും അമിതാഭ് പറഞ്ഞു. 
മൊബൈല്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള പ്രവണത ആളുകളില്‍ ഉണ്ടായിതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 7.5 എന്ന നിരക്കില്‍ വളരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൊയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസില്‍ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിതാഭ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി