ദേശീയം

ഹാഹിഫ് സെയ്ദിനെ മോചിപ്പിക്കണമെന്ന് പാക് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ വീട്ടു തടങ്കിലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് കോടതിയുടെ നിര്‍ദേശം. ഹാഹിസ് സെയ്ദ് വീട്ടുതടങ്കലില്‍ തുടരണമെന്ന് പാക് സര്‍ക്കാരിന്റെ ഹര്‍ജി. മൂന്ന് മാസം കൂടി ഹാഫിസിനെ വീട്ടുതടങ്കലില്‍ വെക്കണമെന്നായിരുന്നു പാക് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഭീകരവാദനിയമപ്രകാരമായിരുന്നു കഴിഞ്ഞ ജനുവരി ഒന്നുമുതലായിരുന്നു ഹാഹിസിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. ഇയാളെ കൂടാതെ നാലൂ കൂട്ടാളികളെയും വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. 90 ദിവസത്തേക്കായിരുന്നു ശിക്ഷനടപടികള്‍. എന്നാല്‍ ഇത് രണ്ട് തവണ കൂടി സര്‍ക്കാര്‍ നീട്ടുകയായിരുന്നു. വീട്ടതടങ്കിലില്‍ വെക്കണമെന്ന ഹര്‍ജി രണ്ടാം തവണ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ പൊതുസുരക്ഷയുടെ ഭാഗമാണെന്നായിരുന്നു കോടതിയെ അറിയിച്ചത്.

90 ദിവസത്തെ  കാലവാധി അവസാനിക്കാനിരിക്കെ ഹാഹിസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹാഫിസ് സെയ്ദിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.  എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഹാഹിസിനെ വീ്ട്ടുതടങ്കലില്‍ വെച്ചതെന്ന് കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പാക് ആഭ്യന്തരമന്ത്രാലയത്തിന് കഴിഞ്ഞില്ല. ഹാഫിസിനെ മോചിപ്പിച്ചാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്ക് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന്‍ കോടതിയെ അറിയിച്ചെങ്കിലും  യാതൊരു തെളിവുമില്ലാതെ ഒരാളെ വീട്ടുതടങ്കലില്‍ വെക്കാന്‍ കോടതിക്ക് കഴിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി