ദേശീയം

ഗുര്‍മീത് കൂടെ നിര്‍ത്തിയത് വരിയുടച്ച അനുയായികളെ

സമകാലിക മലയാളം ഡെസ്ക്

പാഞ്ച്കുള: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത്‌
റാം റഹീം സിങ് തന്റെ ആശ്രമത്തിലെ പുരുഷ അന്തേവാസികളെ നിര്‍ബന്ധിത ഷണ്ഠീകരണത്തിന് വിധേയരാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. ഗുര്‍മീതിന്റെ ലീഗല്‍ അഡൈ്വസറേയും പേഴ്‌സണല്‍ അസിസ്റ്റന്റിനേയും ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പടുത്തല്‍ പൊലീസിന് ലഭിച്ചത്. 

റഹീം കുറ്റക്കാരനാണ് എന്ന് കോടതി വിധിച്ചതിന് ശേഷം അനുയായികള്‍ നടത്തിയ കലാപത്തിന് നേതൃത്വം കൊടുത്ത കേസിലാണ് ലീഗര്‍ അഡൈ്വസറും പേഴ്‌സണ്‍ അസിസ്റ്റന്റും അറസ്റ്റിലായത്. അന്വേഷണത്തില്‍ ഇവരുടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്ന് പാഞ്ച്കുള പൊലീസ് വ്യക്തമാക്കി. 

സിര്‍സയിലെ ആശ്രമത്തിലുള്ള 400 പുരുഷ അന്തേവാസികള്‍ ഷണ്ഠീകരിക്കപ്പെട്ടവരാണെന്ന് 2012ല്‍ ഒരു മുന്‍ അന്തേവാസി വെളിപ്പടുത്തിയിരുന്നു. നവകിരണ്‍ സിങ് എന്നയാളാണ് അന്ന് ആരോപണം ഉന്നയിച്ചത്. ദൈവത്തിനോടടുക്കാനാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ഗുര്‍മീത് അന്തേവാസികളോട് പറഞ്ഞിരുന്നതെന്നും ഇയ്യാള്‍ വെളിപ്പെടുത്തിയിരുന്നു. 2015 മുതല്‍ ഈ കേസ് സിബിഐ അന്വേഷിച്ച് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി