ദേശീയം

മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നാലെ തന്നോട് തിരികെ പോകാന്‍ പ്രണാബ് മുഖര്‍ജി നിര്‍ദേശിച്ചു; വെളിപ്പെടുത്തലുമായി പാക് വിദേശകാര്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2008ലെ മുംബൈ തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് തന്നോട് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകാന്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജി ആവശ്യപ്പെട്ടിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്ബൂദ് ഖുറേഷി. ദി കൊലീഷന്‍ ഇയേഴ്‌സ്, 1996-2012 എന്ന പുസ്തകത്തിലാണ് ഖുറേഷിയുടെ വെളിപ്പെടുത്തല്‍. 

നാല് ദിവസത്തെ മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് മുംബൈയിലായിരുന്ന ഖുറേഷി വാര്‍ത്താ സമ്മേളനം നടത്താന്‍ മുതിര്‍ന്നു. എന്നാല്‍ ഇത് അറിഞ്ഞ പ്രണാബ്, ഖുറേഷിയെ ഫോണില്‍ വിളിക്കുകയും പാക്കിസ്ഥാനിലേക്ക് ഉടനെ തിരികെ പോകണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. 

മുംബൈ ഭീകരാക്രമണം നടന്നിരിക്കുന്ന സാഹചര്യത്തില്‍ നിങ്ങള്‍ ഇവിടെ തുടരുന്നതിന്റെ യാതൊരു ആവശ്യവുമില്ല. എത്രയും പെട്ടെന്ന് തിരികെ മടങ്ങണം. എന്റെ ഔദ്യോഗിക വിമാനം നിങ്ങളെ തിരികെ പാക്കിസ്ഥാനിലെത്തിക്കാന്‍ തയ്യാറാണെന്നുമാണ് ഫോണിലൂടെ പ്രണാബ് അറിയിച്ചതെന്ന് ഖുറേഷി പുസ്തകത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍