ദേശീയം

താജ്മഹല്‍ സുന്ദരം; താന്‍ പറഞ്ഞത് അങ്ങനെയല്ലെന്ന് സംഗീത് സോം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് പറഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി ബിജെപി നേതാവ് സംഗീത് സോം. താന്‍ താജ്മഹലിനെതിരായി  സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ സുന്ദരമായ പൈതൃകമാണ് താജ്മഹല്‍. എന്നാല്‍ ഇത് പണിതത് മുഗളന്‍മാരാണെന്ന ചരിത്ര വസ്തുത അംഗീകരിക്കാനാകില്ലെന്നും സംഗീത് സോം പറയുന്നു.

താജ്മഹല്‍ രാജ്യദ്രോഹികളാണെങ്കില്‍ ചെങ്കോട്ടയും ഹൈദരബാദ് ഹൗസും പണിതത് രാജ്യദ്രോഹികളാണ്. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് പ്രധാനമന്ത്രി ഉപേക്ഷിക്കുമോ? വിദേശ പ്രതിനിധികള്‍ രാജ്യത്തെത്തുമ്പോള്‍ ഹൈദരബാദ് ഹൗസിലെ സ്വീകരണം ഒഴിവാക്കുമോ? താജ് മഹല്‍ കാണാനെത്തുന്ന വിദേശികളെ വിലക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യവുമായി എഐഎംഐഎം മേധാവി ഒവൈസി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സോമിന്റെ വിശദീകരണം. 


താജ്മഹലിനെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിനോദ സഞ്ചാര പത്രികയില്‍നിന്നു നീക്കം ചെയ്തിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ടാണ് സോം രംഗത്തെത്തിയത്. താജ് മഹലിന്റെ നിര്‍മാതാവ് സ്വന്തം പിതാവിനെ ജയിലിലടച്ചവനാണ്. ഹിന്ദുക്കളെ തുടച്ചു നീക്കാന്‍ ആഗ്രഹിച്ചു. ഇത്തരം ആളുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കില്‍ അത് സങ്കടമാണ്. ഈ ചരിത്രം ഞങ്ങള്‍ മാറ്റുമെന്നുമെന്നായിരുന്നു പരാമര്‍ശങ്ങള്‍.

നേരത്തേ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും താജ് മഹലിനെതിരെ രംഗത്തുവന്നിരുന്നു. താജിന് ഇന്ത്യയുടെ സംസ്‌കാരമോ പാരമ്പര്യമോ ആയി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു പരാമര്‍ശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി