ദേശീയം

ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ പതിമൂന്നുകാരി പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 31 ആഴ്ച പ്രായമുള്ള കുട്ടിയെ നശിപ്പിക്കാനാണ് അനുമതി നല്‍കിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് സുപ്രീം കോടതിയുടെ അനുമതി.

ആറ് മാസം മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ടണറുമായ ആള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. മൊനഭംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരി ഗര്‍ഗം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി തേടിയത്. 30 ആഴ്ച മാത്രമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് ഉത്തരവിട്ടിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ്, സുപ്രീം കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച പത്തു വയസുകാരി പ്രസവിച്ചിരുന്നു. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ആശങ്ക ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നിഷേധിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ