ദേശീയം

പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് മനോഹര്‍ പരീക്കര്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: കടലില്‍ നിന്നും കര ഉയര്‍ത്തിയെടുത്ത പരശുരാമനാണ് മികച്ച എന്‍ജിനിയറെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. എന്‍ജിനിയേഴ്‌സ് ഡേയോടനുബന്ധിച്ച് പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടൊപ്പം ഗോവയും സൃഷ്ടിച്ചത് പരശുരാമനാണ്. കടലില്‍ നിന്ന് കര സൃഷ്ടിച്ചെടുത്ത എന്‍ജിനിയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം. എന്‍ജിനിയറുടെ മികവവിനെ രാജ്യം അംഗീകരിക്കുന്ന ദിവസമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു പരീക്കറിന്റെ പരാമര്‍ശം.

ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനിയറിംഗ് ഏറെ പഴക്കമുള്ള കലയും വൈദഗ്ദ്യവുമാണ്. ആധുനിക കാലത്തും അത് അംഗീകരിക്കപ്പെടുന്നുണ്ട്. ഹസ്തിനപുരവും പാണ്ഡവന്‍മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറമാതൃകകള്‍ ആയിരം വര്‍ഷം മുന്‍പെ നമുക്ക് പരിചിതമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജറി ഗണപതിയുടെ തലമാറ്റിയാണെന്നും കര്‍ണന്റെ ജനനം ജനിതകശാസ്ത്രത്തെ കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ ഇന്ത്യക്കാര്‍ക്ക് അറിയാമായിരുന്നെന്ന് നേരത്തെ പ്രധാനനമന്ത്രി മോദിയും പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണാദമുനി ആണവപരീക്ഷണം നടത്തിയതായി ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുടെ പരാമര്‍ശവും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍