ദേശീയം

കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമല്ലല്ലോ സന്യാസിമാര്‍ക്കല്ലേ മന്ത്രിപദവി നല്‍കിയത്; കോണ്‍ഗ്രസിനെതിരെ ഉമാഭാരതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഹിന്ദുമത സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കിയ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ കേന്ദ്രമന്ത്രി ഉമാഭാരതി. സന്യാസിമാരെ ആദരിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമല്ലല്ലോ മന്ത്രിസ്ഥാനം നവല്‍കിയത്, സന്യാസിമാര്‍ക്കല്ലേയെന്ന് അവര്‍ ചോദിച്ചു. ശിbരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും എതിര്‍ത്ത കോണ്‍ഗ്രസിനെ അപലപിക്കുകയും ചെയ്യുന്നുവെന്നും ഉമാഭാരതി പറഞ്ഞു. 

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ഹിന്ദു സന്യാസിമാര്‍ക്ക് ബിജെപി സഹമന്ത്രി പദവി നല്‍കിയത്. അഞ്ച് മത നേതാക്കള്‍ക്കാണ് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കിയത്. കംപ്യൂട്ടര്‍ ബാബ, ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്. 

ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ നടത്തിയത് മത പ്രീണനമാണെന്നും, ഹിന്ദു മത നേതാക്കളുടെ ജനസമ്മതിയിലൂടെ വോട്ട് തേടാനുള്ള തന്ത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത