ദേശീയം

സെല്‍ഫി, കുല്‍ഫി, മെട്രോ; ബംഗളുരൂവില്‍ ഓടിനടന്ന് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ 224 സീറ്റുകളിലേക്കുളള തിരഞ്ഞടുപ്പില്‍ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബംഗളൂരു നഗരത്തിനുള്ളത്. 28 അസംബ്ലി സീറ്റുകളാണ് ഇവിടെയുള്ളത്. ഇവിടെ ഭൂരിപക്ഷം സീറ്റുകള്‍ നേടുന്നവര്‍ അധികാരം ഉറപ്പിച്ചതാണ് കര്‍ണാടകയുടെ ചരിത്രം.

ബംഗളൂരുവിലെ വോട്ടര്‍മാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുലിന്റെ പ്രചാരണം. നഗരത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ കാറില്‍ നിന്നിറങ്ങി പൊതുജനങ്ങളോടൊപ്പം യാത്ര ചെയ്യുകയും, നഗരത്തിലെ തിരക്കുള്ള കുല്‍ഫിക്കടകളിലും, മെട്രോയുലും പുസ്തകശാലയില്‍ കയറിയുമാണ് പ്രചാരണം കൊഴുപ്പിച്ചത്. വിധാന സൗത്തില്‍ നിന്നായിരുന്നു രാഹുലിന്റെ മെട്രോ യാത്ര. യാത്രക്കാരോടൊപ്പം സെല്‍ഫിയെടുക്കുകയും മെട്രോ ജീവനക്കോരോടൊപ്പം ഫോട്ടയ്ക്ക് പോസ് ചെയ്യാനും രാഹുല്‍ മറന്നില്ല. നഗരത്തിലെ ചെറിയ ചെറിയ കൂട്ടങ്ങളോടും പോലും രാഹുല്‍ സംസാരിച്ചു. കന്നട ഭാഷ വശമില്ലാത്തതിനാല്‍ ഹിന്ദി ഭാഷയിലായിരുന്നു രാഹുലിന്റെ സംസാരം

പ്രചാരണത്തിനിടെ നഗരത്തിലെ പുസ്്തക വില്‍പ്പനശാലയിലും രാഹുല്‍ കയറി. കരേന്‍ ആംസേ്‌ട്രോംഗിന്റെ എ ഹിസ്റ്ററി ഓഫ് ഗോഡ്, തിച്ച് നാത്തിന്റെ രണ്ടുപുസ്തകങ്ങളും, പെരുമാള്‍ മുരുകന്റെ ദി ഗോട്ട് തീഫ് എന്ന പുസ്തകവും വാങ്ങിയാണ് പുസ്തകക്കടയില്‍ നിന്നും രാഹുല്‍ ഇറങ്ങിയത്.

പ്രചാരണത്തിനിടെ കിട്ടിയ ഇടവേളയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാ നേതാവ് മാര്‍ഗരറ്റ് അല്‍വയെുടെ വീട് സന്ദര്‍ശിച്ചു. ഇന്നലെയായിരുന്നു മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് നിരജ്ഞന്‍ തോമസ് അന്തരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍