ദേശീയം

കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; യെദ്യൂരപ്പയുടെ പോസ്റ്റര്‍ കത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെ പാര്‍ട്ടിക്കുളളില്‍  കടുത്ത സംഘര്‍ഷം. കഴിഞ്ഞ ദിവസമാണ് 72 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ടത്. പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കര്‍ണാടക ബി.ജെ.പി നേതാക്കളും അനുയായികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്ന ബി.ജെ.പി നേതാവ് ജഗദീഷ് സി. മെത്ഗുഡിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അദ്ദേഹത്തിന്റെ ബെലഗവി ജില്ലയിലെ ഭവനത്തില്‍ നിന്നും സങ്കൊലി രായണ്ണ സര്‍ക്കിള്‍ വരേക്കുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു മാര്‍ച്ച്. 100ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ യെദ്യൂരപ്പയുടെ പോസ്റ്ററിനു നേരെ ചെരിപ്പുകളെറിയുകയും ശേഷം പോസ്റ്ററിന് തീവെക്കുകയും ചെയ്തു.

2013 ലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എ വിശ്വനാഥ് ഗൗഡ പാട്ടീലാണ് ജഗദീഷ് സി. മെത്ഗുഡിന് പകരം മത്സരിക്കുന്നത്.ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തരല്ലാത്ത നേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

സംഭവം മാധ്യമശ്രദ്ധ നേടിയതോടെ വിയോജിപ്പുകള്‍ വളരെ സ്വാഭാവികമാണെന്ന് ബി.എസ്. യെദ്യൂരപ്പ പ്രതികരിച്ചു. പ്രതിഷേധപ്രകടനം നടത്തുന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി അവരുടെ നിരാശയെ ശമിപ്പിക്കാന്‍ ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി