ദേശീയം

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപം കാഴ്ചവൈകല്യമുള്ള 17 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നോ: ഉന്നോവയില്‍ 17 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ അറസ്റ്റിലായതിന് പിന്നാലെ കാഴ്ച വൈകല്യമുള്ള 17 കാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞദിവസം ഉറക്കെ നിലവിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

യുവതി ബുധനാഴ്ചയാണ് പീഡനത്തിനിരയായത്. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ബൈക്കിലെത്തിയ യുവാവ് അതിക്രമിച്ച് കയറി അക്രമിക്കുകയായിരുന്നു. രണ്ടുതവണതന്നെ ആക്രമി ബലാത്സംഗം ചെയ്തതായി പൊലീസിന് മൊഴി നല്‍കി.

അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുടമസ്ഥന്‍ എത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു