ദേശീയം

ഗുജറാത്തിലും ക്രൂരത; പതിനൊന്നുകാരിയെ എട്ടുദിവസം തടങ്കലില്‍ വെച്ചു പീഡിപ്പിച്ചു; മൃതദേഹത്തില്‍ 80 മുറിവുകള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുംമുമ്പെ പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തില്‍ പതിനൊന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പതിനൊന്നുവയസുകാരിയെയാണ് എട്ടുദിവസം തടങ്കലില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം കുട്ടിയടെ മൃതദേഹം മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.

സൂറത്തിലെ പാണ്ഡേശ്വര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായതായും പെണ്‍കുട്ടിയുടെ ശരീരത്തില്‍ 80 മുറിവുകള്‍ ഉള്ളതായും പറയുന്നു. ക്രൂരമായി പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറഞ്ഞിട്ടില്ല. അതുകൊണ്ട് പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും എത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കാണാതാവരെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കുന്നതിന്റെ ഭാഗമായി പണ്ടസാരയിലെ മാലിന്യക്കൂമ്പാരത്തിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞതാവാമെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ