ദേശീയം

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ആറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ദത്തിയ പ്രത്യേക കോടതിയാണ് മൂന്ന് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതി മോത്തിലാല്‍ അഹിര്‍വാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 

രാജ്യത്ത് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കേസാണിത്. പോക്‌സോ നിയമത്തിന് പുറമേ ഐപിസി 376എ, ബി,366 എന്നീ വകുപ്പുകളും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. 

വിവാഹച്ചടങ്ങിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി സ്‌കൂളിലെത്തിച്ചാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ തിരഞ്ഞെത്തിയ വീട്ടുകാരാണ് അബോധാവസ്ഥയില്‍ സ്‌കൂളില്‍ നിന്നും കണ്ടെത്തിയത്. പ്രതിയെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് 29നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍