ദേശീയം

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇടവിടാതെ കരഞ്ഞു; ആറുമാസമായ കുഞ്ഞിനെ അമ്മ മുക്കികൊന്നു 

സമകാലിക മലയാളം ഡെസ്ക്

താനെ: കുഞ്ഞ് ഇടവിടാതെ കരഞ്ഞുകൊണ്ടിരിക്കുന്നെന്ന കാരണത്താല്‍ 25കാരിയായ യുവതി ആറു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നത് കേട്ട് മടുത്തിട്ടാണ് യുവതി ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. 

താനെയിലെ ബിവാണ്ടി സ്വദേശിയായ കല്‍പന ഗായ്ക്കറാണ് സ്വന്തം മകനെ കൊന്നത്. കുഞ്ഞിനെ മുക്കികൊന്നശേഷം അപകടമരണമാണെന്ന് തോന്നിക്കാന്‍ മൃതദേഹം ഒഴുക്കിവിടുകയായിരുന്നു. ഓഗസ്റ്റ് എട്ടാം തിയതി വീടിനടുത്തുള്ള കനാലില്‍ കുഞ്ഞിനെ മുക്കികൊന്നശേഷം ശരീരം ഒഴുക്കിവിടുകയായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോള്‍ അപകടമരണമാണെന്നായിരുന്നു പൊലീസിന്റെയും പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. 

റിഷാബ് എന്ന ഇവരുടെ ആറുമാസം പ്രായമായ മകന് അസുഖങ്ങള്‍ പതിവായിരുന്നെന്നും ഈ സമയങ്ങളില്‍ കുഞ്ഞ് ഇടവിടാതെ കരഞ്ഞുകൊണ്ടിരുന്നത് കല്‍പനയെ അസ്വസ്ഥമാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. കുഞ്ഞിന്റെ ജനനശേഷം കല്‍പനയ്ക്കും ആരോഗ്യപരമായ പ്രശേനങ്ങള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍