ദേശീയം

വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്  ആരോപണം;  ആള്‍ക്കൂട്ടം യുവതിയെ നഗ്നയാക്കി നടത്തി, മര്‍ദ്ദിച്ച് അവശയാക്കി

സമകാലിക മലയാളം ഡെസ്ക്

ഭോജ്പൂര്‍ : വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്
ബിഹാറിലെ ഭോജ്പൂരില്‍ ആള്‍ക്കൂട്ടം യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി നഗ്നയായി നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ദാമോദര്‍പൂര്‍ സ്വദേശിയായ വിമലേഷ് കുമാ(19)റിന്റെ മൃതദേഹം പരിസരത്തെ റെയില്‍വേട്രാക്കില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ അക്രമാസക്തരായത്. 

ഗ്രാമത്തിനടുത്ത ചേരിയില്‍ നിന്നും സ്ത്രീയെ വലിച്ചിറക്കിക്കൊണ്ട് വന്ന ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ കീറിയെറിയുകയും നഗ്നയാക്കി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ നഗ്നയാക്കി നടത്തുന്ന ദൃശ്യങ്ങളും ഇവര്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  ഇവരെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവാവിന്റെ മരണത്തില്‍ രോഷാകുലരായ ആള്‍ക്കൂട്ടം ട്രെയിന് കല്ലെറിയുകയും സമീപപ്രദേശങ്ങളിലെ കടകള്‍ക്ക് തീവയ്ക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ ദുഃഖവും അപമാനവും കൊണ്ട് തന്റെ ശിരസ് കുനിയുന്നുവെന്നും സംസ്ഥാനത്ത് നിയമപാലനം നടക്കുന്നില്ലെന്നും ആര്‍ജെഡി നേതാവ്  തേജസ്വി യാദവ് ട്വീറ്റ് ചെയ്തു. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കൈകൂപ്പി യാചിക്കുകയാണ് എന്നും അവര്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു