ദേശീയം

മറീന ബീച്ചിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു ;  രണ്ട് പേരെ കാണാതായി

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: മറീന ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്നം​ഗ സംഘത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മറ്റ് രണ്ടു പേരെ കാണാതെയായി. ശ്രീ പെരുംപുതൂരിലെ
സ്വകാര്യ എഞ്ചിനീയറിങ് സ്കൂൾ വിദ്യാർത്ഥികളാണ് മൂവരും. ദിണ്ടിവനം സ്വദേശി ഭരദ്വാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ധർപുരി സ്വദേശി ജയ്കീർത്തി, തിരുമൊല്ലവയലിൽ നിന്നുള്ള ദിനേഷ് എന്നിവരെയാണ് കാണാതെയായത്.

സഹപാഠികളായ മറ്റ് അഞ്ച് പേർക്കൊപ്പമാണ് ഇവർ ചെന്നൈ സന്ദർശിക്കാനെത്തിയത്. കടലിൽ കുളിക്കാനിറങ്ങി കുറേ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതെയായതോടെയാണ് സഹപാഠികൾ കോസ്റ്റ്​ഗാർഡിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഭരദ്വാജിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''