ദേശീയം

മഞ്ഞു വീഴ്ച രൂക്ഷം; നാഥുല ചുരത്തില്‍  2500 സഞ്ചാരികള്‍ കുടുങ്ങി, രക്ഷകരായത്‌ സൈന്യം 

സമകാലിക മലയാളം ഡെസ്ക്

ഗാങ്‌ടോക്ക്:  സിക്കിമിലെ നാഥുലാ ചുരത്തില്‍ കുടുങ്ങിയ 2500 ല്‍ അധികം വിനോദ സഞ്ചാരികള്‍ക്ക് സൈനികര്‍ രക്ഷകരായി. ഇന്തോ- ചൈന അതിര്‍ത്തി പ്രദേശമായ ഇവിടെ സന്ദര്‍ശിക്കാനെത്തിയവരാണ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞില്‍ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ക്ക് ഭക്ഷണവും താമസവും കമ്പിളിയും സൈന്യം നല്‍കിയതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

300-400 വാഹനങ്ങളിലായാണ് സഞ്ചാരികള്‍ എത്തിയത്.  രക്ഷപെടുത്തിയവരില്‍ 1500 പേരെ 17-ാം മൈലിലും ബാക്കിയുള്ളവരെ 13 മൈലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.

ആരെങ്കിലും വഴി തെറ്റിപ്പോയി മഞ്ഞില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി