ദേശീയം

'പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് തെറ്റല്ല'; തസ്ലിമ നസ്രിന്റെ ന്യായീകരണ പോസ്റ്റിനെതിരേ പ്രതിഷേധം ശക്തം

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ബസില്‍ വെച്ച് സ്വയംഭോഗം ചെയ്തയാളെ ന്യായീകരിച്ച് എഴുത്തുകാരി തസ്ലിമ നസ്രിന്‍. ബലാത്സംഗത്തേക്കാള്‍ ഭേദമാണ് പരസ്യമായി സ്വയംഭോഗം ചെയ്യുന്നതെന്ന് അത് വലിയ തെറ്റല്ലെന്നും പറഞ്ഞായിരുന്നു തസ്ലിമയുടെ ട്വീറ്റ്. ഇതിനെത്തുടര്‍ന്ന് എഴുത്തുകാരിക്കെതിരേ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

ബലാത്സംഗ കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് വലിയ തെറ്റായി കാണേണ്ടതില്ല. കൊലപാതകം ചെയ്യുന്നതിനേക്കാളും പീഡിപ്പിക്കുന്നതിനേക്കാളും ഭേദം സ്വയം ഭോഗം ചെയ്യുന്നതാണെന്നും ട്വീറ്റില്‍ തസ്ലമ കുറിച്ചു. ആള്‍ക്കൂട്ടത്തില്‍ വെച്ച് സ്വയംഭോഗം ചെയ്യുന്നത് കുറ്റകരമാണോയെന്ന് ചോദിക്കാനും എഴുത്തുകാരി മറന്നില്ല.

ഈ ചോദ്യത്തിന് ഐപിസി സെക്ഷനുകള്‍ നിരത്തിയാണ് വിമര്‍ശകര്‍ ഉത്തരം നല്‍കുന്നത്. പരസ്യ സ്വയംഭോഗം നോക്കിനില്‍ക്കുന്നവര്‍ക്ക് പ്രശ്‌നമാണെന്നും അവര്‍ പറയുന്നു. തസ്ലിമയുടെ ന്യായീകരണ പോസ്റ്റിന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബസില്‍വെച്ച് മധ്യവയസ്‌കനായ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ വീഡിയോ വിദ്യാര്‍ത്ഥിനി പുറത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് തസ്ലിമയുടെ പോസ്റ്റ് വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു