ദേശീയം

ആദ്യം മുഖത്തടി, പിന്നെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക്; പുറകെ നടന്ന് അശ്ലീലം പറഞ്ഞയാളെ യുവതി കൈകാര്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ശ്ലീലം പറഞ്ഞ യുവാവിനെ കൈയോടെ പിടികൂടി യുവതി പൊലീസിനെ ഏല്‍പ്പിച്ചു. തിരക്കുള്ള മാര്‍ക്കറ്റില്‍ വെച്ച് പുറകെ നടന്ന് ശല്യം ചെയ്ത യുവാക്കള്‍ക്കാണ് പെണ്‍കുട്ടി കണക്കിന് കൊടുത്തത്. ഫെബ്രുവരി 25 ന് കരോര്‍ ബാഗിലെ ഗഫര്‍ മാര്‍ക്കറ്റിലാണ് സംഭവമുണ്ടായത്. 

സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയോട് യുവാക്കള്‍ അശ്ലീലം പറഞ്ഞു. ഇതിനെ അവഗണിച്ചപ്പോള്‍ ഇവര്‍ വീണ്ടും പുറകെകൂടുകയായിരുന്നു. അവരെ ഒഴിവാക്കാന്‍ സൈക്കിള്‍ റിക്ഷയില്‍ കയറിയെങ്കിലും പിന്തുടര്‍ന്ന് ആക്ഷേപിക്കാന്‍ തുടങ്ങി. സഹികെട്ടപ്പോള്‍ യുവതി റിക്ഷയില്‍ നിന്ന് ഇറങ്ങി കൂട്ടത്തില്‍ ഒരാളുടെ കോളറിന് പിടിച്ച് മുഖത്ത് അടിച്ചു. അപ്പോഴേക്കും ആളുകള്‍കൂടി. എന്നാല്‍ ഇയാളുടെ പിടിവിടാന്‍ യുവതി തയാറായില്ല. ഇയാളെ വലിച്ച് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് പരാതി നല്‍കിയതിന് ശേഷമാണ് മടങ്ങിയത്. 

രണ്ട് പോലെ പൊലീസ് അറസ്റ്റു ചെയ്തു. ഛണ്ഡീഗഡ്  സ്വദേശികളായ മനീഷ്, അഭിഷേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൂവാലനെ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന