ദേശീയം

ട്രെയിന് മുന്നില്‍ സെല്‍ഫിയെടുത്ത യുവാവിന് ഗുരുതര പരുക്ക്; സംഭവത്തില്‍ പുതിയ വഴിത്തിരിവ് 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അതിവേഗത്തില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരിക്കേല്‍ക്കുന്ന വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വീഡിയോ വ്യാജമായി സ്യഷ്ടിച്ചതാണെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ഒരു  തെലുങ്ക് ചാനല്‍ .


ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് കൊണ്ട് വലതു കൈയ്യില്‍ മൊബൈല്‍ പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ശിവ എന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനിടയില്‍ കൂടെയുള്ള ആരോ മാറി നില്‍ക്കാന്‍ ഇയാളോട് പറയുന്നുണ്ട്. എന്നാല്‍ ഇതനുസരിക്കാതെ ട്രെയിന് മുന്നില്‍ തന്നെ നിന്നതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു അപകടശേഷം പുറത്തുവന്ന വാര്‍ത്ത. ഇയാളെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അപകടത്തില്‍ പെട്ട ഇയാളുടെ അടുത്തേക്ക് ആളുകള്‍ ഓടിവരുന്നതിന്റെ ശബ്ദവും ഇതില്‍ വ്യക്തമാണ്.

എന്നാല്‍ ഇതെല്ലാം ശിവയും കൂട്ടുകാരും ചേര്‍ന്ന് തയ്യാറാക്കിയ ഫേക്ക് വീഡിയോ ആണെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. പൂര്‍ണ ആരോഗ്യവാനായ ശിവയും കൂട്ടുകാരും വൈറലായ വീഡിയോയെപ്പറ്റി പറഞ്ഞു രസിക്കുന്ന ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ജിം പരിശീലകനായി ജോലി ചെയ്തിരുന്ന യുവാവിനെ, വീഡിയോ വൈറലായ ശേഷം, കാണാതായതായും പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം