ദേശീയം

ജിഎസ്ടിയെന്ന് കേള്‍ക്കുന്നത്  ജനങ്ങള്‍ക്ക് അശ്ലീലവാക്കു പോലെ,  നികുതിഭാരം വര്‍ധിച്ചെന്നും പി ചിദംബരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒരു വര്‍ഷം ആഘോഷിക്കുമ്പോള്‍ സാധാരണക്കാരന്റെ നികുതിഭാരം ഇരട്ടിയിലധികമായെന്ന് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജിഎസ്ടി എന്ന് കേള്‍ക്കുന്നതേ ജനങ്ങള്‍ക്ക് അശ്ലീലപദം പോലെയാണ്. മോദി സര്‍ക്കാരിന്റെ പാളിപ്പോയ നയമായിരുന്നു ജിഎസ്ടി നടപ്പിലാക്കലെന്നും ചിദംബരം പറഞ്ഞു. 
രാജ്യത്തെ വ്യാപാരികളുടെയും സാധാരണക്കാരുടെയും നട്ടെല്ല് തകര്‍ക്കുന്ന തീരുമാനമായിരുന്നു ജിഎസ്ടി. നികുതി ശേഖരിക്കുന്നവര്‍ക്ക് മാത്രമാണ് ജിഎസ്ടി ഗുണം ചെയ്തതെന്നും ചിദംബരം വ്യക്തമാക്കി.
അംബേദ്ക്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചു. കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരമാണിതെന്ന് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.വളര്‍ച്ച, ലളിതം, സുതാര്യം എന്ന മുദ്രാവാക്യമാണ് ജിഎസ്ടിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ധനകാര്യമന്ത്രാലയം ഉയര്‍ത്തിക്കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്